കൊവിഡ് ലക്ഷണങ്ങളുള്ള അതേസമയം പരിശോധനയിൽ പരിശോധനയിൽ നെഗറ്റീവായവരെയാണ് എഫ്എൽടിസികളിൽ പ്രവേശിപ്പിക്കാം. രോഗം ഗുരുതരമാണെങ്കിൽ ഇവരെ ആശുപത്രികളിലേക്ക് മാറ്റണം. രോഗലക്ഷണങ്ങളോടെ നെഗറ്റീവ് റിസൽട്ടുള്ള നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ചികിത്സാ മാനദണ്ഡങ്ങൽ പുതുക്കിയത്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് കെയര്‍ സെന്ററുകള്‍,
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
രാജ്യത്ത് ഇതുവരെ 1,19,71,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,13,23,762 രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മരണം കുറഞ്ഞു വന്നിരുന്നെങ്കിലും കഴിഞ്ഞദിനം പുറത്ത് വന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് 54 ലക്ഷം പേര്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.